പീരുമേട് : ചികിൽസയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.ഏലപ്പാറ ലക്ഷം വീട്ടിൽ മഹേന്ദ്രന്റെ ഭാര്യ ഷൈനി (34)യാണ് മരിച്ചത്. ത്രിവേണി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു ഷൈനി.
ഫിക്സ്‌രോഗത്തെ തുടർന്ന് കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച്ചയാണ് മരിച്ചത്. കഴിഞ്ഞ 20 ദിവസമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽകോളജിലും ചികിത്സയിലായിരുന്നു.
വിദേശത്തായിരുന്നു ഷൈനിയുടെ സഹോദരൻ നാട്ടിലെത്തിയശേഷം സംസ്‌കാര ചടങ്ങുകൾക്കായി വീട്ടിലേക്ക് മൃതദേഹംകൊണ്ടുവരുമ്പോഴാണ് സഹോദരനും ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്.തുടർന്ന് സംസ്‌കാര ചടങ്ങുകൾ മാറ്റി. പീരുമേട് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ഇടുക്കി മെഡിക്കൽകോളജിലേക്ക്‌പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. വീട്ടമ്മയും ഭർത്താം തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിൽമോഴി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാരും പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.