മകന് ലഭിച്ച സൈനികബഹുമതികൾ ഉൾപ്പെടെ എല്ലാം സ്മൃതി ​ഗുർദാസ്പുരിലെ വീട്ടിലേക്ക് മാറ്റി; കീർത്തിചക്ര പുരസ്കാരത്തിൽ ഒന്ന് തൊടാൻപോലും കഴിഞ്ഞില്ല; ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ അമ്മ

ന്യൂഡൽഹി: ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് ഭർതൃമാതാവും പിതാവും. മകന് ലഭിച്ച സൈനികബഹുമതിളും ഫോട്ടോ ആൽബങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാ ഓർമകളും സ്മൃതി പഞ്ചാബിലെ ​ഗുർദാസ്പുരിലെ വീട്ടിലേക്ക് മാറ്റിയെന്ന് അവർ ആരോപിച്ചു. തന്റെ മകന് ലഭിച്ച കീർത്തിചക്ര പുരസ്കാരത്തിൽ ഒന്ന് തൊടാൻപോലും കഴിഞ്ഞില്ലെന്ന് അൻഷുമാൻ സിങ്ങിന്റെ അമ്മ മഞ്ജു പറഞ്ഞു.

ജൂലായ് അഞ്ചിന് രാഷ്ട്രപതി ഭവനിൽനടന്ന അവാർഡ് ദാന ചടങ്ങിൽ സ്മൃതിക്കൊപ്പം പങ്കെടുത്തു. അതിനിടെ, കരസേനാ ഉദ്യോ​ഗസ്ഥരുടെ നിർബന്ധപ്രകാരം ഫോട്ടോ എടുക്കുന്നതിനിടയിൽ പുരസ്കാരത്തിൽ ഒന്ന് തൊട്ടു. എന്നാൽ, അതിനുശേഷം പുരസ്കാരം സ്മൃതി തന്റെ കൈയ്യിൽനിന്ന് എടുത്തുവെന്നു മഞ്ജു പറഞ്ഞു.

തന്റെ മകന്റെ ഔദ്യോ​ഗിക വിലാസം ലഖ്നൗവിൽനിന്ന് ​ഗുർദാസ്പുരിലേക്ക് സ്മൃതി മാറ്റിയതായി അൻഷുമാൻ സിങ്ങിന്റെ പിതാവ് രവി പ്രതാപ് സിങ് ആരോപിച്ചു. മകനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്മൃതിയിലേക്ക് മാത്രം എത്തിച്ചേരണമെന്നുള്ള ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

വീരമൃത്യു വരിച്ച ജവാന്റെ ഭാര്യക്കൊപ്പം മാതാപിതാക്കൾക്കും സർക്കാർ നൽകുന്ന സഹായ തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ ഭേദ​ഗതിചെയ്യണം. സൈനികബഹുമതികളുടെ ഒരു പകർപ്പ് ഭാര്യക്കൊപ്പം മാതാപിതാക്കൾക്കും നൽകണം. അതുവഴി, തന്റെ മകന്റെ ഓർമകൾ തങ്ങളോടൊപ്പം നിർത്താൻ സർക്കാർ സഹായിക്കണമെന്നും രവി പ്രതാപ് സിങ് പറഞ്ഞു.

2023 ജൂലായ് 19-ന് സിയാച്ചിൻ മഞ്ഞുമലയിൽ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റൽ മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്. 2023 ജൂലായ് 22-ന് എല്ലാ ഔദ്യോഗികബഹുമതികളോടെയും ഉത്തര്‍പ്രദേശിലെ ഭഗല്‍പുരില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !