പാലക്കാട്: അട്ടപ്പാടി പുതൂർ വരഗാർ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പൊലീസുകാരൻ ഉൾപ്പടെ 2 പേരുടെ മൃതദേഹം കണ്ടെത്തി.
ഇടവാണി പ്രാക്തന ഗോത്ര ഊരിലെ സി.മുരുകൻ, സുഹൃത്ത് കൃഷ്ണൻ എന്നിവരെ 16 മുതൽ കാണാതായിരുന്നു. എടവാണിയിൽ നിന്നും ഭൂതയാർ ഊരിലേക്കു പോകുന്നതിനിടെ പുഴ ഇറങ്ങിക്കടക്കാനുള്ള ശ്രമത്തിൽ ഒഴുക്കിൽ പെട്ടതായിരിക്കുമെന്നു കരുതുന്നു.
നാലു ദിവസമായി ഇരുവരെയും കാണാത്തതിനെ തുടർന്നു ബന്ധുക്കൾ ഇന്നലെ രാവിലെ പുതൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിൽ ഊരിൽ നിന്നും 3 കിലോമീറ്റർ ദൂരെ ചെമ്പവട്ടക്കാട് പുഴയിൽ മരത്തിലും പാറയിലും തങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി.
മുട്ടിക്കുളങ്ങര ക്യാംപിലെ പൊലീസുകാരനായ മുരുകൻ അഗളി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.