തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിയിൽ നിന്ന് ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുമായി സതേൺ റെയിൽവേ. ബിഹാറിലെ ബറൗണിയിലേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.
06091 കൊച്ചുവേളി - ബറൗണി സ്പെഷ്യൽ ട്രെയിൻ നാളെയും (ജൂലൈ 20 ശനിയാഴ്ച), 06092 ബറൗണി - കൊച്ചുവേളി ട്രെയിൻ ചൊവ്വാഴ്ചയു (ജൂലൈ 23) മാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഇരുദിശകളിലേക്കും ഓരോ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചുവേളിയിൽ നിന്ന് നാളെ രാവിലെ എട്ട് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം ഉച്ചയ്ക്ക് 02:30നാണ് ബറൗണിയിൽ എത്തിച്ചേരുക.
ചൊവ്വാഴ്ച രാത്രി 11:30ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നാലാം ദിവസം ഉച്ചയ്ക്ക് 01:30ന് കൊച്ചുവേളിയിലെത്തിച്ചേരും. ഒൻപത് സ്ലീപ്പർ ക്ലാസ് കോച്ചുകളും 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്.
സർവീസിന്‍റെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിനിന് കൊല്ലം , കായംകുളം , മാവേലിക്കര , ചെങ്ങന്നൂർ , തിരുവല്ല , ചങ്ങനാശേരി , കോട്ടയം , എറണാകുളം ടൗൺ , ആലുവ , തൃശൂർ , പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകളുള്ളത്. തുടർന്ന് കോയമ്പത്തൂർ വഴി സർവീസ് തുടരും.
ബിഹാർ യാത്രയിൽ കൊല്ലം 09:00, കായംകുളം 09:42, മാവേലിക്കര 09:53, ചെങ്ങന്നൂർ 10:03, തിരുവല്ല 10:14, ചങ്ങനാശേരി 10:26, കോട്ടയം 10:42, എറണാകുളം ടൗൺ 11:45, ആലുവ 12:08, തൃശൂർ 01:00, പാലക്കാട് 02:35 എന്നിങ്ങനെയാണ് ട്രെയിൻ എത്തുന്ന സമയം.
ബറൗണിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ വെള്ളിയാഴ് രാവിലെ 05:40നാണ് ട്രെയിൻ പാലക്കാട് എത്തുക. തുടർന്ന് തൃശൂർ 06:57, ആലുവ 07:58, എറണാകുളം ടൗൺ 08:35, കോട്ടയം 10:10, ചങ്ങനാശേരി 10:30, തിരുവല്ല 10:40, ചെങ്ങന്നൂർ 10:52, മാവേലിക്കര 11:07, കായംകുളം 11:18, കൊല്ലം 12:07 സ്റ്റേഷനുകൾ പിന്നിട്ട് ഉച്ചയ്ക്ക് 01:30ന് കൊച്ചുവേളിയിലെത്തും. നേരത്തെയും റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.