നന്തി – ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് നിർമാണത്തിനായി ഏതാനും വീട്ടുകാർ താമസിക്കുന്ന ഭൂമി വിട്ടുകൊടുത്തതോടെ വീടുകൾ ഏതു നേരവും നിലംപൊത്താമെന്ന സ്ഥിതിയിൽ

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് നിർമാണത്തിനായി കൊയിലാണ്ടി നഗരസഭയിലെ കോമത്തുകരയിലെ ഏതാനും വീട്ടുകാർ താമസിക്കുന്ന ഭൂമി വിട്ടുകൊടുത്തതോടെ ദുരിതത്തിൽ. അടിത്തറ വരെ ഇടിഞ്ഞ് ഏതുനിമിഷവും നിലംപൊത്താമെന്ന നിലയിലാണു വീടുകൾ.

കോമത്തുകര ആവണി ഹൗസിൽ കെ.വി.പത്മിനിയുടെ വീടിന്റെ പാതി നിലംപതിച്ചു. ശേഷിക്കുന്നതും ഏതു നേരവും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. പ്രദേശത്തെ മറ്റു ചില വീടുകൾക്കും അപകട ഭീഷണിയുണ്ട്. 

5.45 സെന്റാണു കോമത്തുകരയിലുള്ളതെന്ന് പത്മിനി (65) പറഞ്ഞു. ഇതിൽ വീടിനോട് ചേർന്ന ഒന്നര സെന്റ് ദേശീയപാത വികസനത്തിനായി ഏറ്റെടുത്തതാണ്. പണി തുടങ്ങിയതോടെ ബാക്കി സ്ഥലവും ഇടിഞ്ഞു തുടങ്ങി. റോഡിൽ നിന്ന് വീട്ടിലേക്ക് എത്താൻ വഴിയില്ല. 

പത്മിനി ഒറ്റക്കായിരുന്നു താമസം. വീട് താമസയോഗ്യമല്ലാതായ സ്ഥിതിയിൽ ശേഷിക്കുന്ന സ്ഥലംകൂടി എൻഎച്ച്എഐ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കലക്ടർ, കൊയിലാണ്ടി എൻഎച്ച് ഡപ്യൂട്ടി തഹസിൽദാർ എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് പത്മിനി. പ്രായാധിക്യം കാരണം പത്മിനിക്ക് നടക്കാൻ പോലും വയ്യ. 

സമീപത്തെ സുരേന്ദ്രന്റെ സ്ഥിതിയും സമാനം. വീട് നഷ്ടമായ അവസ്ഥ. വഴിയും ഇല്ലാതായതോടെ താമസം മാറിയ വീട്ടിൽ നിന്ന് വീണു പരുക്കേറ്റു. 

അടുത്ത വീട് പരേതനായ എള്ളുവീട് പറമ്പിൽ വസന്തന്റേതാണ്. വസന്തന്റെ അവകാശികളായ 3 മക്കളും വാടക വീട്ടിൽ അഭയം തേടി. ഓടിട്ട വീടായതു കൊണ്ട് 20% മാത്രമാണ് നഷ്ട പരിഹാരമായി ലഭിച്ചത്. ബാക്കി നഷ്ട പരിഹാരം ലഭിക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !