ചിറ്റൂർ∙ പാലക്കാട് ചിറ്റൂർ പുഴയിലിറങ്ങി, നടുവിൽ കുടുങ്ങിയ രണ്ടു കുട്ടികളെ അഗ്നിരക്ഷാ സംഘം രക്ഷപ്പെടുത്തി. കുട്ടികൾ നിന്നിടത്തേക്ക് ഏണി എത്തിച്ചായിരുന്ന രക്ഷാപ്രവർത്തനം. ഏണിയിൽ കയറി രണ്ടു കുട്ടികളും കരയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.
പ്രദേശവാസികളായ മൂന്നു കുട്ടികളാണ് ചിറ്റൂർ പുഴയിൽ മീൻപിടിക്കാനും കുളിക്കാനും ഇറങ്ങിയത്. ഇതിൽ ഒരു കുട്ടി നീന്തി കരയ്ക്കെത്തി. ഈ കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സംഘം ഇവിടെയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
നാല് ദിവസം മുൻപ് മൈസുരു സ്വദേശികൾ കുടുങ്ങിയ നറണി തടയണയുടെ ഭാഗത്ത് നിന്ന് മീറ്ററുകൾ അകലെയാണ് കുട്ടികളും കുടുങ്ങിയത്. കുട്ടികൾ നിന്നിരുന്ന ഭാഗത്ത് പുഴയുടെ ആഴം കുറവായിരുന്നെങ്കിലും ശക്തമായ നീരൊഴുക്കുണ്ടായിരുന്നത് ആശങ്കയ്ക്കിടയാക്കി. പ്രദേശത്ത് മഴയില്ലാതിരുന്നത് രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയായിരുന്നു.
ആദ്യം കയർ കെട്ടിയിറങ്ങിയ അഗ്നിരക്ഷാ സംഘം കുട്ടികളുടെ അടുത്തെത്തി. ഇതിനിടെ നിൽക്കുന്ന സ്ഥലത്ത് നിന്ന് മാറരുതെന്ന് രണ്ട് കുട്ടികൾക്കും ഉദ്യോഗസ്ഥൻ നിർദേശം നൽകി. തുടർന്ന് കരയിൽ നിന്ന് കുട്ടികൾ നിന്നിരുന്ന ഭാഗത്തേക്ക് ഏണി എത്തിക്കുകയായിരുന്നു. കരയിലേക്ക് എത്തിയ കുട്ടികൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.