ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവൻസറായ പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതിയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവൻസറായ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ കേസിലെ പ്രതി ബിനോയിയെ കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് ഉത്തരവ്. പ്രതി സമര്‍പ്പിച്ച ജാമ്യപേക്ഷ ഇതിനു ശേഷമേ പരിഗണിക്കൂ.

പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് പീഡിപ്പിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോക്‌സോ ചുമത്തിയത്. റിസോര്‍ട്ടില്‍ ഉള്‍പ്പെടെ പെണ്‍കുട്ടിയെ എത്തിക്കാൻ ഉപയോഗിച്ച വാഹനം ഉള്‍പ്പെടെ കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത് ആരൊക്കെയെന്നും കണ്ടെത്തേണ്ടതുണ്ട്.

ഏറെനാളായി പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഇവര്‍ വേര്‍പിരിഞ്ഞതിനു പിന്നാലെ പ്രതിയുടെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചിരുന്നുവെന്നും അതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നുമാണ് പൊലീസ് കരുതുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !