കൊല്‍ക്കത്ത: ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം രാഷ്ട്രീയ പിച്ചില്‍ ബാറ്റിങിനു ഇറങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസുഫ് പഠാനു കന്നി പോരാട്ടത്തില്‍ തന്നെ മിന്നും ജയം. ബഹറാംപുര്‍ മണ്ഡലത്തില്‍ തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ച യൂസുഫ് പഠാന് വിജയിച്ചു.
ലോക്സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായി ഡല്‍ഹിയില്‍ തിളങ്ങിയ സിറ്റിങ് എംപി അധീര്‍ രഞ്ജന്‍ ചൗധരിയെയാണ് താരം അട്ടിമറിച്ചത്. അഞ്ച് ലക്ഷത്തിനു മുകളില്‍ വോട്ടുകള്‍ നേടിയാണ് യൂസുഫ് പഠാന് വിജയിച്ചത്.5,24,516 വോട്ടുകളാണ് മുന്‍ ഇന്ത്യന്‍ താരം നേടിയത്. 85,022 വോട്ടിന്റെ ലീഡിലാണ് ജയം.41കാരനായ യൂസുഫ് പഠാന് 2007ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. പിന്നാലെ 2008ല്‍ കന്നി ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാന് റോയല്‍സ് ടീമിലും പഠാന് അംഗമായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.