പത്തനംതിട്ട: ബസില്‍ വച്ച് മകളോട് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിന്റെ പാലം അമ്മ അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്ത് നടന്ന സംഭവത്തില്‍ ബസ് കണ്ടക്ടറായ രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലമാണ് തകർന്നത്.
ബസ് യാത്രയ്ക്കിടെ മകള്‍ നേരിട്ട ദുരനുഭവം അറിഞ്ഞാണ് അമ്മ എത്തിയത്. രാധാകൃഷ്ണ പിള്ളയ്ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയോടാണ് പ്രതി സ്വകാര്യ ബസില്‍ വച്ച് അപമര്യാദയായി പെരുമാറിയത്.ബസിറങ്ങിയ പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഉടനെ സ്ഥലത്തെത്തിയ അമ്മ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതി അമ്മയെ ആക്രമിക്കാൻ ശ്രമിച്ചു.
തുടർന്ന് പെണ്‍കുട്ടിയുടെ അമ്മ രാധാകൃഷ്ണ പിള്ളയുടെ മൂക്കിന്റെ പാലം അടിച്ചു തകർക്കുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.