കോയമ്പത്തൂര്‍: മലയാളിയായ കോളേജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍.റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും തെലുങ്കുപാളയം പിരിവില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ ബി.ആനന്ദനാ(46)ണ് പിടിയിലായത്.
നഗരത്തിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിനിയായ 21-കാരിയാണ് ആക്രമിക്കപ്പെട്ടത്.ബുധനാഴ്ച്ചയാണ് സംഭവം. പ്രതിയുടെ വീടിന് സമീപത്താണ് കോളേജ് വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ആനന്ദന് പതിവായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി വീടിന്റെ പ്രധാനവാതില്‍ അടയ്ക്കാന്‍ വിദ്യാര്‍ഥിനികള്‍ മറന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതി ബുധനാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.