കണ്ണൂർ: തലശേരിയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ ഓണ്‍ലൈൻ ഗെയിം ആണെന്ന സംശയമുയരുന്നുണ്ട്.
തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂള്‍ വിദ്യാർത്ഥി ധർമ്മടം ഒഴയില്‍ ഭാഗം ഷഹർബാൻ ഹൗസില്‍ കോട്ടക്കണ്ടി ലിയാഖത്ത് - ഷഹറ ദമ്ബതികളുടെ മകൻ കെ.കെ. ആതിലിനെ (14) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മാതാവ് പുറത്തുപോയ സമയത്താണ് സംഭവം. വീട്ടില്‍ വല്യമ്മ മാത്രമാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. കുളിക്കാനെന്നു പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയ ആദിലിനെ പിന്നീട് മരിച്ച നിലയില്‍ കാണുകയായിരുന്നു.
പരിസരവാസികള്‍ മുറിയുടെ വാതില്‍ തകർത്താണ് അകത്ത് കടന്നത്. മൃതദേഹം ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് ലിയാഖത്ത് ഗള്‍ഫിലാണുള്ളത്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഷിബില സെറിൻ, സാഹിർ എന്നിവർ സഹോദരങ്ങളാണ്. സംഭവത്തെ കുറിച്ച് ധർമ്മടം പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.