പാലക്കാട്: നെച്ചുള്ളിപ്പാലത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ അപകടത്തില്‍പ്പെട്ട് അഞ്ചുപേർക്ക് പരിക്കേറ്റു.
നെച്ചുള്ളി ചേനാത്ത്കുളമ്പ് വീട്ടില്‍ സരോജിനി (45), ആലത്തൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് പരുക്കുംപള്ളം രമാദേവി (50), മകൻ വിശ്വജിത്ത് (21), കുഴല്‍മന്ദം മണ്ഡപംകുടം പണ്ടാരത്തറയില്‍ ശ്രീനാഥ് (16), കൊട്ടാരപ്പടി അക്ഷയ് (16 ) എന്നിവർക്കാണ് പരിക്കേറ്റത്.നെച്ചുള്ളിപാലത്ത് ബുധനാഴ്ച വൈകീട്ട് 6.35-നാണ് അപകടം. കുത്തനൂർ ഭാഗത്തുനിന്ന് കുഴല്‍മന്ദത്തേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു ശ്രീനാഥും അക്ഷയും. നെച്ചുള്ളിപാലത്തുവെച്ച് നായ കുറുകെ ചാടിയതിനെ തുടർന്ന് ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡ് മുറിച്ചു കടക്കുകയായിരുന്ന സരോജിനിയെ ഇടിച്ചു തെറിപ്പിച്ചു.
തുടർന്ന്, കുളവൻമൊക്കില്‍നിന്ന് പരുക്കംപള്ളത്തെ വീട്ടിലേക്ക് ഡ്യൂട്ടി കഴിഞ്ഞ് വരുകയായിരുന്ന രമാദേവിയും മകൻ ഇന്ദ്രജിത്തും സഞ്ചരിച്ച ഇരുചക്ര വാഹനത്തിലും സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സരോജിനിയുടെ ഇടതുകാലിലും തലയ്ക്കും പരിക്കുണ്ട്. രമാദേവിക്കും തലയ്ക്കാണ് പരിക്കേറ്റത്.
അഞ്ചുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് അരമണിക്കൂർ കുത്തനൂർ-തോലനൂർ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. കുഴല്‍മന്ദം പോലീസ് സംഭവത്തില്‍ കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.