ഉത്തര്‍ പ്രദേശ്: സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ 19-കാരന്റെ ശ്വാസ നാളത്തില്‍ അട്ടകയറി. ഉത്തര്‍ പ്രദേശ് സ്വദേശിയുടെ ശ്വാസ നാളത്തിലാണ് അട്ടകയറിയത്.
വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയതിന് ശേഷം അസ്വസ്ഥത തോന്നിയതോടെയാണ് യുവാവ് ആശുപത്രിയിലേയ്ക്ക് എത്തുന്നത്. പരിശോധനയില്‍ ജീവനുള്ള ഒരു അട്ട അവന്റെ ഇടത് നാസാരന്ധ്രത്തില്‍ എത്തിയതായി കണ്ടെത്തി. രണ്ടാഴ്ചയോളം അട്ട ജീവനോടെ തുടരുകയും ചെയ്തു.കോളേജ് കഴിഞ്ഞ് രണ്ടാഴ്ച മുമ്പ് സുഹൃത്തുക്കളോടൊപ്പം ഉത്തരാഖണ്ഡിലേക്ക് പോയതായിരുന്നു സെസില്‍. ഒരു കുന്നിന് മുകളിലെ മനോഹരമായ ഒരു വെള്ളച്ചാട്ടത്തില്‍ അവര്‍ കുളിക്കാന്‍ ഇറങ്ങി. ഇതിനിടെയാണ് അട്ട അവനറിയാതെ മൂക്കില്‍ കയറിയത്.
തുടക്കത്തില്‍ സെസിലിന് ഒരു അസ്വസ്ഥതയും തോന്നിയില്ല. എന്നാല്‍, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന് ചൊറിച്ചില്‍, ഇടയ്ക്കിടെ രക്തസ്രാവം, മൂക്കില്‍ ഒരു വിചിത്രമായ ചലനം എന്നിവ അനുഭവപ്പെടാന്‍ തുടങ്ങി.
ഇതോടെ സെസില്‍ ഒരു ഡോക്ടറെ കണ്ട് രോഗലക്ഷണങ്ങളെക്കുറിച്ച് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയ കണ്ടെത്തല്‍ ഉണ്ടാകുന്നത്.
സെസിലിന്റെ ഇടത് നാസാരന്ധ്രത്തിനുള്ളില് തുടര്‍ച്ചയായി രക്തം കുടിക്കുന്ന അട്ടയെ ഡോക്ടര്‍മാര്‍ കണ്ടെത്തി. വൈദ്യസഹായം നല്‍കിയില്ലെങ്കില്‍, പരാന്നഭോജികള്‍ മസ്തിഷ്കമോ കണ്ണോ പോലുള്ള അവയവങ്ങളിലേയ്ക്ക് എത്തി ജീവന് അപകടപ്പെടുത്തുന്ന സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന് അവര്‍ പറഞ്ഞു.
സ്ഥിതിഗതികളുടെ തീവ്രത മനസ്സിലാക്കിയ നസ്രത്ത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ചുറ്റുമുള്ള ടിഷ്യൂകള്‍ക്ക് കേടുപാടുകള്‍ വരുത്താതെ ടെലിസ്കോപ്പ് രീതി ഉപയോഗിച്ച് ഇടതു നാസാരന്ധ്രത്തില്‍ നിന്ന് അട്ടയെ വിജയകരമായി നീക്കം ചെയ്തു. ആശുപത്രിയിലെ സീനിയര്‍ ഇഎന്‍ടി സര്ജന് ഡോ.സുഭാഷ് ചന്ദ്ര വര്‍മയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
രണ്ടാഴ്ച മുമ്പ് ഉത്തരാഖണ്ഡിലെ ഒരു വെള്ളച്ചാട്ടത്തിലെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗി കുളിച്ചിരുന്നു. കുളങ്ങളിലോ തടാകങ്ങളിലോ കുളിക്കുന്ന ആളുകളുടെ ശരീരത്തിന്റെ ബാഹ്യഭാഗങ്ങളില്‍ അട്ടകള്‍ പറ്റിപ്പിടിച്ചിരിക്കുന്നത്
സാധാരണമാണ്, പക്ഷേ, മൂക്കിനുള്ളില്‍ ഒരു സോയിക് കണ്ടെത്തുന്നത് ഒരു അപൂര്‍വമായ സംഭവം മൂക്കിലൂടെ തലച്ചോറിലേക്കോ കണ്ണിലേക്കോ പ്രവേശിക്കാത്തത് ഭാഗ്യമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.