ചേറ്റുവ: ചേറ്റുവയില്‍ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അടുക്കള കത്തി നശിച്ചു. ചേറ്റുവ വൈലിത്തറ ക്ഷേത്രത്തിനു സമീപം നെടിയേടത്ത് അനൂപിന്റെ അറ്റകുറ്റപ്പണി നടക്കുന്ന വീട്ടിലാണ് സംഭവം.
ഫ്രിഡ്ജ് നന്നാക്കവേ റഫ്രിജറന്റ് (തണുപ്പുണ്ടാക്കാനുള്ള വസ്തു) നിറയ്ക്കാനുപയോഗിച്ച കംപ്രസർ പൊട്ടിത്തെറിച്ച് തീ പിടിക്കുക ആയിരുന്നു.ഫ്രിഡ്ജ് സർവീസിനെത്തിയ വാടാനപ്പള്ളി കാഞ്ഞിരപ്പള്ളി ജിമ്മിക്ക് പൊള്ളലേറ്റു. ഇദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കംപ്രസർ പൊട്ടിത്തെറിച്ചതോടെ ഒപ്പമുണ്ടായിരുന്ന സിലിൻഡറും പൊട്ടിത്തെറിച്ചു.
അടുക്കളയിലുണ്ടായിരുന്ന പാചകവാതകസിലിൻഡറിനും തീപിടിച്ചെങ്കിലും പൊട്ടിത്തെറിച്ചില്ല. അടുക്കളയില്‍ പെയിന്റിങ് ചെയ്തിരുന്ന പതിനഞ്ചോളംപേർ ചായ കുടിക്കാൻപോയ സമയത്താണ് പൊട്ടിത്തെറിയെന്നതിനാല്‍ വൻദുരന്തം ഒഴിവായി.
അടുക്കളയുടെ ചുമരിലും മച്ചിലും മരം പാകിയിരുന്നതിലേക്ക് തീ പിടിച്ച് ആളിക്കത്തി. പാത്രങ്ങളും കത്തിനശിച്ചു. ചുമരിന് വിള്ളലുണ്ടായിട്ടുണ്ട്. പൊലീസും ഫയർഫോഴ്‌സും എത്തി. പെയിന്റിങ് നടക്കുന്നതിനാല്‍ തീ പടരാൻ സാധ്യതയുള്ള ഒട്ടേറെ സാമഗ്രികള്‍ അടുക്കളയില്‍ ഉണ്ടായിരുന്നു. തീയണച്ചതിനാല്‍ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.