കോയമ്പത്തൂർ: ബിജെപി പരാജയപ്പെട്ടതിന്റെ സന്തോഷത്തില്‍ നടുറോഡില്‍ ആടിന്റെ തലയറുത്ത് മാറ്റിയ സംഭവത്തില്‍ ഡിഎംകെയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ.
ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർ കൊല്ലുന്നതിന് സമാനമായാണ് അണ്ണാമലൈയുടെ ചിത്രം കഴുത്തില്‍ കെട്ടി തൂക്കിയ ആടിനെ പരസ്യമായി ഡിഎംകെ പ്രവർത്തകർ അറുത്തത്. ഈ ദൃശ്യങ്ങള്‍ രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ പ്രവർത്തകർക്ക് താക്കീതുമായി അണ്ണാമലൈ രംഗത്തു വന്നത്. ആടിനെയല്ല, അത്രയ്‌ക്ക് ദേഷ്യമുണ്ടെങ്കില്‍ തന്നെ വെട്ടിക്കൊല്ലാൻ അണ്ണാമലൈ പ്രതികരിച്ചു."ആടിനെ കൊണ്ടുവന്ന് നടുറോഡില്‍ വച്ച് അറുത്ത് കൊല്ലുന്നതും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നതും കണ്ടു. അങ്ങനെ വെട്ടണമെങ്കില്‍ എന്നെ വെട്ട്. ഡിഎംകെ പ്രവർത്തകർക്ക് അത്രയ്‌ക്ക് ദേഷ്യം വരുന്നുണ്ടെങ്കില്‍ ഒന്നും ചെയ്യാത്ത പാവം ആടിനെ ഉപേക്ഷിച്ച് എന്നെ വെട്ടി നോക്കൂ".
"ഞാൻ കോയമ്പത്തൂരില്‍ തന്നെ ഉണ്ടാവും. ഇതാണ് എന്റെ നാട്, ഇവിടെയാണ് ഞാൻ ജീവിക്കുന്നത്. ഇവിടുത്തെ ബിജെപിയുടെ പാർട്ടി ഓഫീസും എല്ലാവർക്കും അറിയാം. അണ്ണാമലൈയുടെ ദേഹത്ത് കൈ വെയ്‌ക്കണമെന്നാണ് ആശയെങ്കില്‍ വാ, കൈ വെയ്‌ക്ക്" -അണ്ണാമലൈ തുറന്നടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.