കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ന് ജന്മനാട്ടില്‍. കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം സ്വന്തം ജില്ലയായ കോട്ടയത്ത് എത്തുന്നത്.
ബിജെപി പ്രവർത്തകർ സ്വീകരിക്കും. വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയം കെ.പി.എസ് മേനോൻ ഹാളിലാണ് സ്വീകരണ സമ്മേളനം. കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച കോട്ടയം സ്വദേശികളുടെ വീടുകളില്‍ കേന്ദ്രമന്ത്രി ഞായറാഴ്ച സന്ദർശിക്കും.മൂന്നാം മോദി മന്ത്രിസഭയിലെ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മലയാളിയാണ് ജോർജ് കുര്യൻ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലിരിക്കേയാണ് അദ്ദേഹം കേന്ദ്രമന്ത്രി പദത്തിലെത്തുന്നത്. കോട്ടയം കാണക്കാരി നമ്പ്യാകുളം സ്വദേശിയായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനാണ്. ബിജെപിയുടെ ആരംഭകാലം മുതല്‍ തന്നെ പാർട്ടിയിലെ സജീവ പ്രവർത്തകനാണ് ജോർജ് കുര്യൻ.
ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനത്താണ് അദ്ദേഹം നിയമിതനായത്. മോദി സർക്കാരിന്റെ വികസന രേഖയുടെ അടിസ്ഥാനത്തിലായിരിക്കും തന്റെ പ്രവർത്തനമെന്ന് ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നരേന്ദ്ര മോദി സർക്കാരിന്റെ 10 വർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. അവസരം നല്‍കിയ മോദിക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.