വീടുകളിൽ നിന്നും അറവു ശാലകളിൽ നിന്നുമുള്ള മാലിന്യം നിക്ഷേപിക്കുന്ന ഇടമായി ചവറ കെഐപി കനാലുകൾ കണ്ണ് മൂടി അധികാരികളും.. മൂക്ക് പൊത്തി നാട്ടുകാരും

കൊട്ടുകാട്: ചവറ കൊട്ടുകാട്ടിലും പരിസര പ്രദേശങ്ങളിലും കെഐപി കനാലുകൾ കടന്നുപോകുന്ന ഭാഗങ്ങൾ സമീപവാസികൾക്ക് ദുരിതം സമ്മാനിക്കുന്നു. 

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച  കനാൽ ഇന്നുവരെ അതിന്റെ ലക്ഷ്യമായ ജലസേചനത്തിന് വിനിയോഗിക്കാനായിട്ടില്ല. വേനൽ സമയത്തും മഴക്കാലത്തും കിഴക്കൻ മേഖലയിൽ നിന്നു   കനാ‍ൽ വഴി തുറന്നു വിട്ടിട്ടുള്ള വെള്ളം ഒന്ന് രണ്ട് തവണ വന്നത് ഒഴിച്ചാൽ ഇതുവഴി ജലം ഒഴുകിയിട്ടില്ല.

ഇത്തരം സന്ദർഭങ്ങളിൽ പോലും കനാൽ പലയിടത്തും പൊളിഞ്ഞു കിടക്കുന്നതിനാൽ വെള്ളം പാഴായി പോകുന്ന സ്ഥിതിയാണ്.  കനാൽ ഇപ്പോൾ മാലിന്യം തള്ളാനുള്ള ഇടമായി മാറിക്കഴിഞ്ഞു. 

വീടുകളിൽ നിന്നും അറവുശാലകളിൽ നിന്നും മാലിന്യങ്ങൾ  കനാലുകളിലും ഇരുവശങ്ങളിലുമായി നിർമിച്ചിട്ടുള്ള ആഴത്തിലുള്ള കിണറുകളിലും നിക്ഷേപിക്കുന്നത് ദുരിതം വർധിപ്പിക്കുന്നു.

മഴക്കാലത്ത് വെള്ളം കെട്ടി കിടന്ന്  ദുർഗന്ധവും രോഗങ്ങളും ഉണ്ടാകുന്നു. കനാൽ കടന്നുപോകുന്ന  എല്ലാ പ്രദേശത്തും സ്വകാര്യ വ്യക്തികളുടെ ഭൂമി രണ്ടായി മുറിച്ചാണ് കടന്നുപോകുന്നത്. 

കനാലിനു ഏറ്റെടുത്ത പ്രദേശങ്ങൾ ചിലയിടത്ത് വഴിക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും പലരും വാഹന ഗതാഗതത്തിനു ഉപയോഗിക്കുന്ന തരത്തിൽ കനാലിന്റെ ദ്രവിച്ച ഭാഗങ്ങൾ പൊളിച്ചു മാറ്റി വിശാലമായ വഴികളാക്കിയ ഇടങ്ങളും ഉണ്ട്. 

അങ്ങനെയുള്ള ഭാഗത്ത് ബാക്കി ഭാഗം അപകട ഭീതയിലുമാണ്. കനാലിനോടു ചേർന്ന് ഏറ്റെടുത്ത ഭൂമിയിലെ അപകടകരമായി മരങ്ങൾ മുറിച്ചു മാറ്റുന്നതിനു നടപടിയുമില്ല. 

പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അറിയിക്കാൻ പ്രദേശത്ത് ഓഫിസുകളും ഇല്ല.  കൊട്ടാരക്കര, പുനലൂർ, തെന്മല തുടങ്ങിയ മേഖലകളിലാണ് കെഐപി ഓഫിസ് ഉള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !