തൃശൂർ: മന്ത്രി ആർ.ബിന്ദുവിനും എൻ.കെ.അക്ബർ എംഎൽഎയ്ക്കുമെതിരെ എഴുത്തുകാരി കെ.ആർ.മീര. അവാർഡ് സമർപ്പണ പരിപാടിക്ക് വൈകിയെത്തിയ ഇരുവർക്കുമെതിരെയാണ് കെ.ആർ.മീര വേദിയിൽ പ്രതികരിച്ചത്.
പുന്നയൂർക്കുളം സാഹിത്യവേദിയുടെ മാധവിക്കുട്ടി പുരസ്‌കാരം മീരയ്ക്ക് സമ്മാനിക്കുന്നതായിരുന്നു വേദി. വൈകിട്ട് 5ന് തുടങ്ങേണ്ട പരിപാടി 5.30നാണ് ആരംഭിച്ചത്.ഈ സംഭവത്തിലാണ് കെ ആർ മീര പ്രതികരിച്ചത്. ആൺകോയ്മ ഇന്നും നിലനിൽക്കുന്നുണ്ടെന്നും താൻ എഴുത്തുകാരി യായതുകൊണ്ടാണ് മന്ത്രിയും എംഎൽഎയുമൊക്കെ ഏറെ വൈകിയെത്തിയത്. ‘പുരുഷ എഴുത്തുകാരനു’ള്ള അവാർഡ് സമർപ്പണച്ചടങ്ങ് ആയിരുന്നെങ്കിൽ ഈ വൈകൽ സംഭവിക്കില്ലെന്നും മീര പറഞ്ഞു.
5.30ന് തുടങ്ങിയ പരിപാടിയ്ക്ക് മന്ത്രിയും എംഎൽഎയും എത്തിയത് 6.45നാണ്. മന്ത്രിയുടെ പ്രസംഗത്തിനുശേഷമായിരുന്നു മീരയുടെ പ്രസംഗം. ഇതിനുശേഷം എംഎൽഎയും പ്രസംഗിച്ചു.
രണ്ടുപേരും മീരയുടെ വാക്കുകളോട് പ്രതികരിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.