ആലപ്പുഴ :നീട്ടുവലയുമായി തീരക്കടലിൽ ഇറങ്ങിയ മൂടുവെട്ടി, ചെറുവള്ളങ്ങൾക്ക് വലനിറയെ നെയ്ച്ചാള ലഭിച്ചു.
വലിയ ഇൻബോഡ് വള്ളങ്ങൾക്കു 2 മുതൽ 4 ലക്ഷം രൂപയ്ക്കു വരെ പൂവാലൻചെമ്മീനും കിട്ടി. ചെമ്മീൻ കിലോഗ്രാമിന് 200 രൂപയായിരുന്നു വില. കി.ഗ്രാമിന് 220 രൂപയിൽ തുടങ്ങിയ ചാള വൻതോതിൽ എത്തിയതോടെ 180 രൂപയായി കുറഞ്ഞു.രാവിലെ 7 മുതൽ വലനിറയെ ചാളയുമായി കാളമുക്ക് ഹാർബറിൽ എത്തിയ ചെറുവള്ളങ്ങൾ വലയിൽകുടുങ്ങിയ ചാള വേർപെടുത്തിയെടുക്കാൻ ഏറെ സമയമെടുത്തു.
കഴിഞ്ഞ 4 മാസമായി കടുത്ത പ്രതിസന്ധിയിലായിരുന്ന മീൻപിടിത്തമേഖല ജൂൺ പകുതി കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നതിൽ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിൽ പണിയെടുക്കുന്നവരും ഏറെ ആശങ്കയിലായിരുന്നു.
ചെറിയ തോതിലാണെങ്കിലും ചാളയും ചെമ്മീനും പ്രത്യക്ഷപ്പെട്ടത് പ്രതീക്ഷ നൽകുന്നതാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.