കൊളംബോ : ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം ശ്രീലങ്കന്‍ പരീക്ഷാ വകുപ്പ് തടഞ്ഞുവച്ചു. ട്രിങ്കോമാലി സാഹിറ കോളേജിലെ ചില വിദ്യാര്‍ത്ഥികളാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ അഡ്വാന്‍സ്ഡ് ലെവല്‍ (എ/എല്‍) പരീക്ഷ ശിരോവസ്ത്രം ധരിച്ച് എഴുതിയത്.
പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന സൂചനയെ തുടര്‍ന്ന് ഹിജാബുകള്‍ക്ക് പകരം അയഞ്ഞ സുതാര്യമായ വെള്ള ഷാളുകള്‍ ധരിക്കാന്‍ പരീക്ഷാ സൂപ്പര്‍വൈസര്‍മാര്‍ അനുവദിച്ചിരുന്നു . എന്നാല്‍ ഈ അനുമതി മുതലെടുത്ത് ബ്ലൂടൂത്ത് ഇയര്‍പീസുകള്‍ മറയ്ക്കാന്‍ കഴിയുന്ന ഹിജാബുകള്‍ വിദ്യാര്‍ത്ഥികള്‍ ധരിച്ചിരുന്നതായി പരീക്ഷാ വകുപ്പ് പിന്നീട് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു വച്ചത് . അതേസമയം, മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ ഫലം മെയ് 31 ന് മുന്‍പ് പുറത്തു വിട്ടു . സമാനമായ സംഭവങ്ങള്‍ മുന്‍പും ട്രിങ്കോമാലിയില്‍ ഉണ്ടായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.