ബംഗളൂരു: ബലാത്സംഗക്കേസിലെ പ്രതിയും സസ്പെന്‍ഷനിലായ ജനതാദള്‍ നേതാവുമായ പ്രജ്വല്‍ രേവണ്ണ ഹാസന് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിക്കുമെന്ന് എക്സിറ്റ്പോള്‍ ഫലം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശ്രേയസ് പട്ടേലിനെതിരെ വന്‍ വിജയം നേടുമെന്നാണ് പുറത്തുവന്ന എക്സിറ്റുപോളുകള്‍ പറയുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രജ്വല്‍ പരാജയപ്പെടുത്തി 1.4ലക്ഷം വോട്ടിനായിരുന്നു. 2014ല്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും ഒരുലക്ഷത്തില്‍പ്പരം വോട്ടിന് ജയിച്ച മണ്ഡലമാണ് ഹാസന്.കര്‍ണാടകയില്‍ കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. 28 ലോക്സഭാ സീറ്റുകളില്‍ 25 വരെ സീറ്റ് എന്‍ഡിഎ നേടുമെന്ന് ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിച്ചു.
എബിപി ന്യൂസ് -ഡി ഡൈനാമിക് 23 സീറ്റാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത് കോണ്‍ഗ്രസിന് അഞ്ചു സീറ്റും പറയുന്നു. റിപ്പബ്ലിക് ടിവി- പി മാര്‍ക് 22 സീറ്റാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്.
കോണ്‍ഗ്രസിന് ആറ് സീറ്റ് കിട്ടുമെന്നുമാണ് പ്രവചനം. ജാന്‍കി ബാത്ത് എന്‍ഡിഎയ്ക്ക് 21 മുതല്‍ 23 വരെയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് അഞ്ചു മുതല്‍ ഏഴ് വരെ സീറ്റ് നേടുമെന്നും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.