കൊച്ചി : യുഎസ്എയില്‍ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന മാർ അത്തനേഷ്യസ് യോഹാന്റെ (ബിഷപ്പ് കെ.പി.യോഹന്നാന്) ഭൌതിക ശരീരം കൊച്ചിയില്‍ എത്തിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വൈദികര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കൊച്ചിയില്‍ നിന്ന് ആലപ്പുഴ വഴിയാണ് തിരുവല്ല സഭാ ആസ്ഥാനത്ത് എത്തിക്കുന്നത്.കൊച്ചിയില്‍ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് ഉച്ചയോടെയാണ് വിലാപയാത്ര ആരംഭിക്കുക. രണ്ടാംഘട്ട ശുശ്രൂഷകള്‍ നിരണം പള്ളിയിലാണ് നടത്തുന്നത്. നാളെ സഭാ ആസ്ഥാനത്ത് പൊതുദര്‍ശനമുണ്ട്. അതിനു ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്.
ഈ മാസം ഏഴിന് പ്രഭാത നടത്തത്തിനിടയിലാണ് ഡാലസിലെ സഭാ ആസ്ഥാനത്തിനടുത്ത് വെച്ച് കാറിടിച്ച് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സക്കിടയിലാണ് അന്ത്യമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.