കടുത്ത രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാര്‍ഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാര്‍ത്ഥ രാഷ്ട്രീയം: കനി കുസൃതിയോട് ഹരീഷ് പേരടി

കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച്‌ സ്ഥിരബുദ്ധി നഷ്ടപ്പെട്ട് സംസ്ഥാന അവാർഡിനെ കുപ്പതൊട്ടിയില്‍ തള്ളിയ അവസ്ഥയാണ് കനി കുസൃതിക്കെന്ന് നടൻ ഹരീഷ് പേരടി.നടിയുടെ രാഷ്‌ട്രീയ ബോധത്തെ ചോദ്യം ചെയ്തായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. 

ബിരിയാണി എന്ന സിനിമയോട് രാഷ്ട്രീയമായി എതിർപ്പുണ്ടായിരുന്നെങ്കില്‍ എന്തിനായിരുന്നു അതിലെ അഭിനയത്തിന് ലഭിച്ച സംസ്ഥാനപുരസ്കാരം ഏറ്റുവാങ്ങിയതെന്നും സംസ്ഥാന അവാർഡിന്‍റെ തുക‌യാണ് ആകർഷിച്ചതെങ്കില്‍ അത് തുറന്നുപറയണമായിരുന്നുവെന്നും ഹരീഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി "ബിരിയാണി" എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉള്‍ക്കൊള്ളുന്നു..

പക്ഷേ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരില്‍ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്‍റെ പേരിലായിരുന്നു?..കടുത്ത രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം..

അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്‍റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കില്‍ അത് തുറന്ന് പറയണമായിരുന്നു...ഇതിപ്പോള്‍ കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച്‌ സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയില്‍ തള്ളിയതുപോലെയായി..

നീതി ബോധമുള്ള മനുഷ്യരും ഇൻഡ്യൻ ഭരണഘടനയും അന്തസോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം..അല്ലാതെ രാഷ്ട്രിയം പണവും പ്രശ്സതിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല..ആശംസകള്‍. ഹരീഷ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !