പറവൂർ: വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിക്കര ചേലാട്ട് ആൻ്റണിയുടെ ഭാര്യ നിവ്യ (33)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം.
ഭർത്താവ് ആൻ്റണിയും മക്കളും പുറത്തുപോയി തിരികെ വന്നപ്പോള്‍ നിവ്യയെ വീട്ടില്‍ നിവ്യയെ കണ്ടില്ല. ഇവർ പുറത്തേക്ക് പോകുന്ന സമയത്ത് കിണറിന് സമീപം വസ്ത്രങ്ങള്‍ കഴുകുകയായിരുന്നു നിവ്യ. തുടർന്ന് ആൻ്റണിയും മാതാവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഉപയോഗ ശൂന്യമായ കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടത്.ഫിറ്റ്സ് രോഗവും, മറ്റ് ചില ശാരീരിക ബുദ്ധിമുട്ടുകളും നിവ്യക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വസ്ത്രങ്ങള്‍ കഴുകുന്ന സമയത്ത് എന്തെങ്കിലും ശാരീരിക വിഷമതകള്‍ ഉണ്ടായപ്പോള്‍ കിണറിന്‍റെ വശത്തു നിന്നും താഴേക്ക് വീണതാകാനാണ് സാധ്യത എന്ന് ഭർത്താവ് ആൻ്റണി പറയുന്നു.
നാല് റിംഗ് താഴ്ചയുള്ള കിണറില്‍ വെള്ളം വളരെ കുറവാണ്. ആൻ്റണിയും സമീപവാസികളും ചേർന്നാണ് കിണറ്റില്‍ നിന്നും നിവ്യയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വിദേശത്തായിരുന്ന ആൻ്റണി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച സംസ്കരിക്കും. അങ്കമാലി പാറക്കല്‍ പീറ്റർ - എല്‍സി ദമ്ബതികളുടെ മകളാണ്. മക്കള്‍: ഫ്രനില്‍ ആമോസ്, ഫെലിക്സ് ആബേല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.