തിരുവനന്തപുരം: ധനപ്രതിസന്ധിക്കിടെ വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്ന ഈ മാസം ആനുകൂല്യങ്ങള്‍ നല്കാന് 9000 കോടിയോളം രൂപ ആവശ്യമുള്ള സാഹചര്യത്തിലാണ് കേരളം കത്ത് അയച്ചത്. നേരത്തെ അനുവദിച്ച മുന്‍കൂര്‍ വായ്പാതുക മുഴുവന്‍ സംസ്ഥാനം എടുത്തിരുന്നു.
പതിനാറായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരാണ് ഈ മാസം വിരമിക്കുന്നത്. ഇത്രയും പേര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്കാന് മാത്രം 9000 കോടിയോളം വേണം. ഏപ്രില്‍ മുതല്‍ മാസം തോറും ക്ഷേമപെന്ഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആറുമാസത്തെ ക്ഷേമപെന്ഷന് കുടിശികയാണ്.ഒരുമാസത്തെ കുടിശിക അടുത്തയാഴ്ച നല്‍കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ഇതിന് 900 കോടി വേണം. അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും കൊടുക്കാനും പണം കണ്ടെത്തണം. ഇതിനായാണ് അടിയന്തര കടമെടുപ്പിന് കേരളം കേന്ദ്രത്തിന് കത്തയച്ചത്.
മെയ് ആദ്യം വായ്പാനുമതി നല്‍കുകയാണ് പതിവ്. ഈ വര്‍ഷം സംസ്ഥാനത്തിന് 37,512 കോടി രൂപ വായ്പയെടുക്കാന്‍ അനുമതിയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യ ഒമ്പത് മാസം എടുക്കാവുന്ന കടം എത്രയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലെന്ന് ധനവകുപ്പ് പറയുന്നു. ഇത് ലഭിക്കാതെ സംസ്ഥാനത്തിന് കടമെടുക്കാനുമാകില്ല. നേരത്തെ 5000 കോടി കടമെടുപ്പിന് അനുമതി തേടിയപ്പോള്‍ 3000 കോടിക്കുള്ള അനുവാദമേ നല്കിയുള്ളൂ.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതല്‍ വിരമിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. വിരമിക്കല്‍ ആനുകൂല്യത്തിന് 7,500 കോടി രൂപ ആവശ്യമാണ്. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനം പണം കണ്ടെത്തേണ്ടതുണ്ട്.അന്തിമാനുമതി ഇതുവരെ നല്കാന് കേന്ദ്രം തയ്യാറാകാത്തത് സംസ്ഥാന സര്‍ക്കാരിനെ ഈ ഘട്ടത്തില്‍ സാമ്പത്തികമായി ഞെരുക്കാനാണെന്നും ധനവകുപ്പ് പറയുന്നു.
.jpeg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.