ഭാരതപ്പുഴയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു,

 കുറ്റിപ്പുറം: ഭാരതപ്പുഴയിലെ തീപിടിച്ച കുറ്റിക്കാടുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തവനൂർ സ്വദേശിയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.


തൃപ്പാലൂർ കളരിക്കല്‍ നാരായണക്കുറുപ്പിന്റെ മകൻ അച്ചുതാനന്ദൻ എന്ന ആനന്ദൻ (58) ആണ് മരിച്ചത്. 

കുറ്റിപ്പുറം മഞ്ചാടിക്കുസമീപം ഞായറാഴ്ച വൈകുന്നേരം റോഡിലെയും പുഴയിലെയും പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. 

പൊന്നാനിയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും കുറ്റിപ്പുറം പോലീസും നാട്ടുകാരുംചേർന്ന് കുറ്റിക്കാട്ടിലെ തീ അണച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. തുടർന്ന് സമീപത്തുനിന്നു കിട്ടിയ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അച്ചുതാനന്ദനെക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചു. 

വിവരമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ ചില ബന്ധുക്കള്‍ അച്ചുതാനന്ദന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചില്ല. പിന്നീട് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ എത്തിയ ഒരു ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 

ഞായറാഴ്ച ഉച്ചയോടെ മഞ്ചാടിയിലെ ബാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ അച്ചുതാനന്ദൻ പിന്നീട് ഒറ്റയ്ക്ക് ബാറില്‍നിന്ന് ഇറങ്ങിപ്പോയതായി ഒപ്പമുണ്ടായിരുന്നവർ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ഇയാള്‍ എങ്ങനെയാണ് റോഡരികിലെ തീയില്‍പ്പെട്ടതെന്ന് വ്യക്തമല്ല.

ഏറെക്കാലം പ്രവാസിയായിരുന്നു. തിരൂർ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില്‍ സംസ്കരിച്ചു. അമ്മ: പത്മാവതി. സഹോദരങ്ങള്‍: വിജയകുമാർ, ഭാസ്കരൻ, ഗീത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !