ഇല്ലാത്ത സ്ഥാപനത്തിൻ്റെ പേരിൽ വ്യാജബില്ല്:പരവൂർ നഗരസഭയിൽ പണം തട്ടിയ സിപിഐ കൗൺസിലറെ അയോഗ്യയാക്കി

പരവൂർ: വ്യാജ ബില്ല് നല്‍കി മുനിസിപ്പാലിറ്റിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന പരാതിയില്‍ പരവൂർ നഗരസഭ കൃഷിഭവൻ വാർഡിലെ സി.പി.ഐ കൗണ്‍സിലറെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി.

കൗണ്‍സിലറായ കൂനയില്‍ മുണ്ടക്കാറുവിളയില്‍ പി.നിഷാകുമാരിയെയാണ് (46) അയോഗ്യയാക്കിയത്. പരവൂർ കൂനയില്‍ പ്രവർത്തിക്കുന്ന അമ്പാടി പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ വ്യാജ ബില്ലുകള്‍ സമർപ്പിച്ചായിരുന്നു പണം കൈപ്പറ്റിത്.

പരവൂർ നഗരസഭ കൗണ്‍സിലർമാർക്കുള്ള ലെറ്റർപാഡ്, ബഡ്ജറ്റ് ബുക്ക് എന്നിവയുടെ ടെണ്ടർ വിവരങ്ങള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മനസിലാക്കിയ ശേഷം കുറഞ്ഞതുകയ്ക്ക് കരാർ സ്വന്തമാക്കിയെന്നാണ് നിഷാകുമാരിക്കെതിരെ പരവൂർ നഗരസഭ മുൻ ചെയർമാൻ സുധീർ ചെല്ലപ്പൻ നല്‍കിയ പരാതി.

അമ്പാടി പ്രിന്റേഴ്‌സ് എന്നൊരു സ്ഥാപനമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നഗരസഭ കൗണ്‍സിലർമാർ സിറ്റിംഗ് ഫീസും ഓണറേറിയവും മാത്രമേ കൈപ്പറ്റാവുവെന്ന എന്ന ചട്ടം മറികടന്നാണ് വ്യാജ പ്രിന്റിംഗ് ബില്ലുകള്‍ ഉപയോഗിച്ച്‌ ഒന്നിലേറെ തവണ പണം കൈപ്പറ്റിയത്.

തെളിവായി സമർപ്പിച്ച ബില്ലില്‍ സ്ഥാപനത്തിന്റെ നമ്പരായി നല്‍കിയിരുന്നത് നിഷാകുമാരിയുടെ ഫോണ്‍ നമ്പറായിരുന്നു. ഇത് തെളിവായി മാറിയതോടെ വ്യാജ ബില്ലാണ് ഉപയോഗിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ബോദ്ധ്യമാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐയുടെ ഏക കൗണ്‍സിലറായ നിഷാകുമാരിയെ അയോഗ്യയാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !