കണ്ണൂർ: ആറുമാസം മുൻപ് തുറന്നു കൊടുത്ത തലശേരി- മാഹി ബൈപ്പാസ് റോഡില്‍ വീണ്ടും വാഹനാപകടം.
ഈസ്റ്റ് പള്ളൂർ സിഗ്നലില്‍ സിഗ്നല്‍ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാർ ഓടിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ് മരണമടഞ്ഞു.
കാർ ഓടിച്ചിരുന്ന ഗൃഹനാഥനാണ് മരിച്ചത്. ആലപ്പുഴ സ്വദേശി ശിവപ്രസാദാ(43) ണ് മരിച്ചത്. ഭാര്യ മുംബൈ സ്വദേശിനി ദേവശ്രീ(40) ക്ക് കാലിനാണ് പരുക്കേറ്റത് ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ മുൻ സീറ്റിലായിരുന്നു ഇരുന്നത്. രണ്ട് പെണ്‍കുട്ടികള്‍ രാജല്‍ (15), ധ്രുവി (12) എന്നിവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവർ പിൻ സീറ്റിലായിരുന്നു ഇരുന്നത്.
കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ശിവദാസിനെ പുറത്തെടുത്തത്. ഇയാളെ ഫയർഫോഴ്സും നാട്ടുകാരും പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലിസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയതിനു ശേഷം ശിവപ്രസാദിന്റെ മൃതദേഹം തലശ്ശേരി ഗവ.ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ പള്ളൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആറുമാസം മുൻപെ നിർമ്മിച്ച തലശേരി -മാഹി ബൈപ്പാസില്‍ വാഹനാപകടങ്ങള്‍ തുടർക്കഥയാവുന്നത് യാത്രക്കാരില്‍ ഭീതി പരത്തിയിട്ടുണ്ട്. കനത്ത മഴയില്‍ ബൈപ്പാസ് റോഡിന്റെ അരികുകള്‍ ഇടിയുന്ന ഭീഷണിയുമുണ്ട്.
ഇത്തരം സ്ഥലങ്ങളില്‍ വെള്ളം കുത്തിയൊലിച്ചു വരുന്ന സാഹചര്യവുമുണ്ട്. ഇതു അപകടത്തിന് ഇടയാക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നു. ഇതുകൂടാതെ ബൈപ്പാസ് വഴിയാത്ര ചെയ്യുന്ന വാഹനങ്ങള്‍ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നതും അപകടപരമ്പര തന്നെയുണ്ടാകാൻ കാരണമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.