ഹൈദരാബാദ്: കോണ്‍ഗ്രസിന് എതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ 48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണത്തില്‍നിന്നു വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ബുധന്‍ രാത്രി 8 മുതലാണ് വിലക്കുള്ളത്.
ഏപ്രില്‍ ആറിനാണ് കെസിആറിന് എതിരെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജി നിരഞ്ജന് പരാതി നല്‍കിയത്. വിലക്ക് ഏര്‍പ്പെടുത്തിയെന്ന് റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്കി. നടപടിക്ക് കാരണമായ പ്രസംഗത്തിനെതിരെ കെസിആറിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കമ്മീഷന് അറിയിച്ചു. സിര്‍സില്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ കെസിആര്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നായിരുന്നു പരാതി.കോണ്‍ഗ്രസിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം : 48 മണിക്കൂര്‍ പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെ ചന്ദ്രശേഖര്‍ റാവുവിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്,
0
വ്യാഴാഴ്ച, മേയ് 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.