അഹമ്മദാബാദ്: നാല് ഐഎസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പിടികൂടി. നാലുപേരും ശ്രീലങ്കന്‍ സ്വദേശികളാണ്. ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് എത്തിയ ഭീകരരെ ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ് ) ആണ് പിടികൂടിയത്.
കൊളംബോയില്‍ നിന്നും ചെന്നൈയിലെത്തി. അവിടെ നിന്നാണ് ഇവര്‍ അഹമ്മദാബാദിലെത്തിയത്. പ്രധാനമായും ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.അഹമ്മദാബാദിലെത്തിയ ഭീകരസംഘം പാകിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നതിനിടെയാണ് എടിഎസിന്റെ പിടിയിലാകുന്നത്. ഇവരില്‍ നിന്നും ഏതാനും പാകിസ്ഥാന് നിര്‍മ്മിത ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ 600 കോടിയിലേറെ വില വരുന്ന 86 കിലോഗ്രാം മയക്കുമരുന്നുമായി 14 പാക് സ്വദേശികളെ ഗുജറാത്ത് എടിഎസും എന്‍സിബിയും ചേര്‍ന്ന് പിടികൂടിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.