കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകനായ ബി.എ.ആളൂർ.
ഒരു നിരപരാധിയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. 'കേസില്‍ മുടിനാരിഴകീറി പരിശോധിച്ച് എല്ലാകാര്യങ്ങളും കോടതിയില്‍ സമർപ്പിച്ചതാണ്.
പെണ്‍കുട്ടിയെ ഉപദ്രവിച്ചത് പ്രതിയല്ല എന്നത് ആവർത്തിച്ച് പറഞ്ഞതാണ്. ഈ കാര്യങ്ങളൊന്നും കോടതി രണ്ടാമത് പരിഗണിച്ചില്ല. വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍പോകും.
അപ്പീലില്‍ ഓരോകാര്യങ്ങളും അക്കമിട്ട് പറഞ്ഞതാണ്. നിരപരാധിയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. കാരണം മറ്റാരോ കുറ്റംചെയ്തിട്ട് അവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. ശാസ്ത്രീയമായ അന്വേഷണം നടന്നില്ലെന്ന് അന്ന് ഡി.ജി.പി. വരെ പറഞ്ഞിരുന്നു. പിന്നീട് പുതിയ അന്വേഷണസംഘം വന്നാണ് പ്രതിയെപിടികൂടിയത്.
2021-ലെ സുപ്രീംകോടതിയുടെ പുതിയ മാനദണ്ഡമനുസരിച്ച് പ്രതിക്ക് വധശിക്ഷ കൊടുക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഒരു റിപ്പോർട്ട് തേടേണ്ടതായിരുന്നു.
കാര്യക്ഷമമായ രീതിയില്‍ ആ റിപ്പോർട്ട് തേടിയില്ല. പ്രതിയെക്കുറിച്ചോ പ്രതിയുടെ കുടുംബത്തെക്കുറിച്ചോ അമിക്കസ് ക്യൂറിയോ കോടതിയോ അന്വേഷിച്ചില്ല'', ബി.എ. ആളൂർ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.