കൊച്ചി: അതിഥി തൊഴിലാളികളുടെ 12കാരിയായ മകളെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ മാണിക് (18) ആണ് അറസ്റ്റിലായത്. ആലുവ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. എടയപ്പുറം ഭാഗത്തു നിന്നാണ് കുട്ടിയെ കാണാതായത്. പിന്നാലെ പൊലീസ് വ്യാപക തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി.വൈകീട്ട് അഞ്ച് മണിയോടെ കടയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടി ആറ് മണിയായിട്ടും തിരിച്ചെത്തിയില്ല. പിന്നാലെ മാതാപിതാക്കൾ ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പിന്നാലെ വ്യാപക തിരച്ചിലുമായി പൊലീസ് രംഗത്തിറങ്ങി.
വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ മാണിക് പെൺകുട്ടിയെ നിർബന്ധപൂർവം കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്നു സൗഹൃദം സ്ഥാപിച്ച ശേഷം നിർബന്ധിച്ചാണ് ഒപ്പം കൂട്ടിയത്. രണ്ട് വർഷമായി പെൺകുട്ടി ഇയാളുമായി പ്രണയത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു.
പരാതിക്കു പിന്നാലെ പൊലീസ് ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി വാഹനങ്ങളും അമ്പതോളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച് ഓഫായിരുന്നു.
അന്വേഷണത്തിനൊടുവിൽ രാത്രി 9 മണിയോടെ അങ്കമാലിക്കടുത്തു ഒരു വീട്ടിലുണ്ടെന്നു മനസിലാക്കി പൊലീസ് കുട്ടിയെ കണ്ടെത്തി. ഡിവൈഎസ്പി എ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.