എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതില്‍ ജനങ്ങളാണ് ഉത്തരവാദികളെന്നും ഹൈക്കോടതി ചൂട്ടിക്കാട്ടി.ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അധികൃതരെ വിമർശിക്കുന്നതോടൊപ്പം ജനങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കൊച്ചിയിലെ പല ഭാഗങ്ങളിലും വലിയ വെള്ളക്കെട്ടാണുണ്ടായത്.കാനകള്‍ കൃത്യമായി ശുചിയാക്കുന്ന കാര്യത്തില്‍ നേരത്തെ നടപടി ഉണ്ടായതുപോലെ ഉണ്ടാകുമെന്നാണ് കരുതിയതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. മഴ വന്ന് ഉച്ചിയില്‍ നില്‍ക്കുമ്പോഴല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ജനങ്ങളും ഒപ്പം നില്‍ക്കണമെന്നും എന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂവെന്നും കോടതി പറഞ്ഞു.
വെള്ളക്കെട്ട് കാരണം മാറ്റി പാർപ്പിച്ച ആളുകള്‍ക്ക് അവരുടെ പുതിയ ഫ്ലാറ്റിലും ചോർച്ചയുണ്ടായത് നിർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. തോടുകള്‍ നവീകരിക്കാത്തതിനാലാണ് ഇടപ്പള്ളി റോഡില്‍ വെള്ളക്കെട്ടുണ്ടായത്.
ഇത് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ഇറിഗേഷൻ വകുപ്പിനോട് ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും കോടതി നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.