അയർലണ്ട്: ഡബ്ലിനിൽ ആദ്യ ടി20യിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് അയർലണ്ട്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 182/6 എന്ന സ്‌കോർ നേടിയപ്പോൾ 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാനെ അയർലണ്ട് കീഴടക്കിയത്.
പാക് നിരയിൽ 57 റൺസ് നേടിയ ബാബർ അസം ടോപ് സ്‌കോററായപ്പോൾ സയിം അയൂബ് 29 പന്തിൽ 45 റൺസും ഇഫ്തിക്കർ അഹമ്മദ് 15 പന്തിൽ 37 റൺസും നേടിയാണ് ടീമിനെ 182 റൺസിലേക്ക് എത്തിച്ചത്. അയർലണ്ടിന് വേണ്ടി ക്രെയിഗ് യംഗ് 2 വിക്കറ്റ് നേടി.55 പന്തിൽ 77 റൺസ് നേടിയ ആൻഡ്രൂ ബാൽബിർണേയുടെ ബാറ്റിംഗിന് പിന്തുണയുമായി ഹാരി ടെക്ടർ(36), ജോർജ്ജ് ഡോക്രെൽ (12 പന്തിൽ 24) എന്നിവരുടെ ബാറ്റിംഗും നിർണ്ണായക പ്രഹരങ്ങളുമായി കർടിസ് കാംഫറും ഗാരെത് ഡെലാനിയും ആണ് അയർലണ്ടിന്റെ വിജയം സാധ്യമാക്കിയത്. ഡെലാനി 6 പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നപ്പോൾ കാംഫർ 7 പന്തിൽ 15 റൺസ് നേടി.ലോകകപ്പിനുമുമ്പ് പാക്കിസ്ഥാന് അയർലണ്ടിന്റെ ഷോക്ക് ട്രീറ്റ്മെന്റ്
0
ഞായറാഴ്ച, മേയ് 12, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.