ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരൻ.. ഫേസ് ബുക്ക്‌ കുറിപ്പുമായി പദ്മജ വേണുഗോപാൽ.

തൃശൂർ: കെ. മുരളീധരനെ പറ്റി എന്നോടും ഒന്നും ചോദിക്കരുതെന്നും അത് അടഞ്ഞ ആദ്യമാണെന്നും ബിജെപി നേതാവും മുരളീധരന്റെ സഹോദരിയുമായ പദ്മജ വേണു​ഗോപാൽ.

വെറുതെ ഇരിക്കുന്ന എന്നെ വെറുതെ തോണ്ടരുത്. 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ടെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.മാധ്യമങ്ങളോട് ഒരു അപേക്ഷയുണ്ട് .കെ മുരളീധരനോട് ഇനി എന്നെ പറ്റി ഒന്നും ചോദിക്കരുത്. 

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവി ആണ് അദ്ദേഹം .അദ്ദേഹം ഒരു മറുപടിയും അർഹിക്കുന്നില്ല.ഇപ്പോഴും ഒന്നും പറയാമെന്നു എനിക്ക് ആഗ്രഹമില്ലായിരുന്നു വെറുതെ ഇരിക്കുന്ന എന്നെ വെറുതെ തോണ്ടരുത്. 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ട് .ഇനി എനിക്കും സഹിക്കാൻ ബുദ്ധിമുട്ടുണ്ട് .

അദ്ദേഹം പാർട്ടി പിളർത്തി ഡി ഐ സി ഉണ്ടാക്കിഎൻ സി പി യിൽ പോയപ്പോൾ ഞാൻ വല്ലതും പറഞ്ഞോ? 

അന്ന് ഞാൻ കോൺഗ്രെസ്സ്കാരി ആയിരുന്ന് .പിന്നെ ഞാൻ ആരെ വിമര്ശിക്കണം എന്നുള്ളത് ഞാൻ തീരുമാനിച്ചോളാം .എന്നെ ഉപദേശിക്കേണ്ട .എന്തായാലും ഞാൻ പറഞ്ഞത് ശരിയായിരുന്നു എന്ന് അങ്ങോരു തന്നെ സമ്മതിച്ചല്ലോ. 

ഇപ്പോൾ ഞാൻ പറഞ്ഞു കൊടുത്തിട്ടാണ് എന്ന് പറയില്ലല്ലോ .സന്തോഷം .പിന്നെ കെ. മുരളീധരനെ പറ്റി എന്നോടും ഒന്നും ചോദിക്കരുത്. എത് ഒരു അടഞ്ഞ അധ്യായം ആണെന്നും പദ്മജ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !