ഇടുക്കി :തമിഴ്നാട്ടിലെ കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടബാധ്യതയെന്ന് സൂചന.
കോട്ടയം പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്ന് രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചു.
മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിന് രണ്ടു കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.കാഞ്ഞിരത്തുംമൂട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇവർ അവിടെ തുണിക്കട നടത്തിയിരുന്നു. സാമ്പത്തിക ബാധ്യത കാരണം കട പൂട്ടി.പിന്നീട് കുടുംബം തോട്ടയ്ക്കാട് വാടക വീട്ടിൽ താമസമാക്കി. മൂന്നു ദിവസമായി ഈ വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
കടബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാണെന്ന് കരുതുന്നു. ഇവരെ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു.അഖിലിന്റെ പേരിലുള്ള കാറിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോർജ് - മേഴ്സി ദമ്പതികളുടെ ഇളയ മകൻ നിഖിൽ വർഷങ്ങൾക്കു മുൻപ് തോട്ടിൽ വീണ് മരിച്ചിരുന്നു.പ്രധാനറോഡില്‍നിന്ന് മാറിയുള്ള കൃഷിയിടത്തിലാണ് കോട്ടയം രജിസ്‌ട്രേഷനിലുള്ള കാര്‍ നിര്‍ത്തിയിട്ടിരുന്നത്. ഇതിനുള്ളിലായാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്.
അഖിലിന്റെയും ജോര്‍ജിന്റെയും മൃതദേഹങ്ങള്‍ കാറിന്റെ മുന്നിലെ സീറ്റുകളിലായിരുന്നു. പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്നനിലയിലായിരുന്നു മേഴ്‌സിയുടെ മൃതദേഹം.മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഇതോടെയാണ് അഖിലിന്റെ ഉടമസ്ഥതയിലുള്ള കാറാണെന്നും മരിച്ചത് അഖിലും മാതാപിതാക്കളുമാണെന്ന് വ്യക്തമായത്.മൂവരെയും കാണാനില്ലെന്ന പരാതിയില്‍ കഴിഞ്ഞദിവസം കോട്ടയം വാകത്താനം പൊലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൂവരെയും കമ്പംമെട്ടിന് സമീപം കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.