12 വർഷം മുൻപ് കാണാതായ മൂക്കുത്തി ശ്വാസ കോശത്തിൽ നിന്ന് കണ്ടെടുത്തു '

കൊച്ചി: വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്ന് ഒരു സെന്റിമീറ്ററുള്ള മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തു. 

കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവൻഷനൽ പൾമനോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്.12 വർഷം മുൻപ് കാണാതായതാണിത്.

ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിലൂടെ വായിലെത്തി ശ്വാസകോശത്തിൽ പോയതാകാമെന്നാണു കരുതുന്നത്. കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയായപ്പോൾ നടത്തിയ സ്‌കാനിങ്ങിലാണു ശ്വാസകോശത്തിൽ തറഞ്ഞിരിക്കുന്നതു കണ്ടത്.

വിദഗ്ധ ചികിത്സയ്ക്കായാണ് അമൃത ആശുപത്രിയിലെത്തിയത്. റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെയാണു പുറത്തെടുത്തത്. ഡോ.ശ്രീരാജ്, ഡോ.ടോണി എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.   

ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസം ഇവർ ആശുപത്രി വിട്ടു. ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും നേരിട്ടതോടെയാണു ചികിത്സ തേടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !