പാലാ:മഴയൊന്നു പെയ്താൽ തോടേതാ റോഡ് ഏതാ എന്ന് തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയിലാണ് കടനാട്, കൊല്ലപ്പള്ളിയിലെ സാഹചര്യം.
കാലങ്ങളായി പെയ്ത് വെള്ളത്തിന്റെ വരവിനോപ്പം വന്ന് ചേർന്ന മണൽ നീക്കം ചെയ്യാത്തതും കൊല്ലപ്പള്ളി തൊടിന്റെ ഇരു കരകളും ഇടുങ്ങി, തൊടിന്റെ സുഗമമായ ഒഴുക്ക് തടസപ്പെട്ടതുമാണ് നേരത്തെ ടൗണിൽ വെള്ളം കയറാൻ കാരണമെങ്കിൽ ഇന്ന് സ്ഥിതി മറിച്ചാണ്..അശാസ്ത്രീയ റോഡ് നിർമ്മാണവും തോട് പുറമ്പോക്ക് കയ്യേറ്റവും ചെറുമഴ പെയ്താൽ പോലും കൊല്ലപ്പള്ളി ടൗണിൽ വെള്ളം കയറുന്നതിനു കാരണമാകുന്നുണ്ട്.
നല്ലൊരു മഴ പെയ്താൽ മേലുകാവ് മുട്ടം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കും പാലാ ഭാഗത്തു നിന്ന് മുട്ടം തോടുപുഴ ഭാഗത്തേക്കും മേലുകാവിലേക്കും പോകുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്.
മുൻപ് പല തവണ ചെറു വാഹനങ്ങൾ ഇത്തരത്തിൽ വെള്ളക്കെട്ടിൽ പെട്ടു പോയിട്ടുണ്ടെങ്കിലും. മഴക്കാലം കഴിയുന്നത്തോടെ പ്രശ്നം അവസാനിച്ചു എന്ന മട്ടിലാണ് അധികൃതർ.
മുമ്പിലത്തെതിനെ അപേക്ഷിച്ചു ഇപ്പോൾ ചെറു മഴ പെയ്താൽ കൂടി കൊല്ലപ്പള്ളി ടൗണിൽ വെള്ളം കയറുന്നത് കൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വ്യാപാരികളാണ്.
ഓർക്കാപ്പുറത്തുണ്ടാകുന്ന വെള്ളക്കെട്ടിൽ ഇരുചക്ര വാഹന യാത്രക്കാരും കാൽ നട യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് നിലവിൽ സർക്കാർ സംവിധാനങ്ങൾ കണ്ടില്ലന്നു നടിക്കുകയാണ്.
ഓരോ മഴക്കാലം വരുമ്പോഴും PWDയേയും പൊതു മരാമത്തു വകുപ്പിനെയും പഴിചാരി രക്ഷപെടാനാണ് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ ശ്രമിക്കുന്നത. മഴക്കാലം ആകുന്നതിനു മുൻപ് കാര്യക്ഷമമായ ഇടപെടൽ അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നെങ്കിൽ ഒറ്റ ദിവസത്തെ മഴയ്ക്ക് വഴി മുട്ടുന്ന ഗതി വരില്ലായിരുന്നു..
ഓടകൾ നന്നാക്കിയും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയും പ്രശ്നത്തിന് പരിഹാരം കാണണം എന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.