ബ്രാട്ടിസ്‌ലാവ: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയെ വെടിവെച്ച് കൊല്ലാൻശ്രമം. വെടിയേറ്റ് പരിക്കേറ്റ പ്രധാനമന്ത്രിയുടെ നില ഗുരുതരമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ ഫിക്കോ ഇപ്പോൾ ചികിത്സയിലാണ്. അതിനിടെ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
തലസ്ഥാനമായ ബ്രാട്ടിസ്‌ലാവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെയുള്ള ഹാന്‍ഡ്ലോവയിൽ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഫിക്കോ. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പ്രധാനമന്ത്രിക്ക് നേരെ അക്രമണമുണ്ടായത്. പ്രധാനമന്ത്രിക്ക് നേരെ അക്രമി നാല് തവണ നിറയൊഴിക്കുകയായിരുന്നു. വയറ്റിലാണ് വെടിയേറ്റത്. തുടർന്ന് അദ്ദേഹത്തെ ഹെലികോപ്റ്ററിൽ ബ്രാട്ടിസ്‌ലാവയിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അക്രമത്തേക്കുറിച്ചുള്ള വിവരം പങ്കുവച്ചു. ഫിക്കോയുടെ നില ഗുരുതരമാണെന്നാണ് കുറിപ്പിലുള്ളത്. അദ്ദേഹത്തെ അടിയന്തര സര്‍ജറിക്ക് വിധേയനാക്കണമെന്നും വരും മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണെന്നും കുറിപ്പില്‍ പറയുന്നു.സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ ഒരാൾ കസ്റ്റഡിയിൽ, അക്രമി നിറയൊഴിച്ചത് നാല് തവണ,
0
വ്യാഴാഴ്ച, മേയ് 16, 2024
.jpeg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.