കണ്ണൂര്‍: ബോധപൂര്‍വം തട്ടിയും മുട്ടിയും ശല്യം ചെയ്ത് ലേഡീസ് കോച്ചുകളില്‍ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരെ കടന്നുപോകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.
സംസ്ഥാനത്തെ 13 റെയില്‍വേ പൊലീസ് സ്റ്റേഷനുകളിലായി 36 വനിതാ പൊലീസുകാര്‍ മാത്രമാണ് ഉള്ളത്. കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍ നാലുപേര്‍. ആര്.പി.എഫിന് കാസര്‍കോട് ആരുമില്ല. കണ്ണൂരില്‍ ഏഴുപേര്‍. കണ്ണൂര്‍ ആര്.പി.എഫ് പരിധിയില്‍ 30 ഉദ്യോഗസ്ഥരാണുള്ളത്. ഈ വര്‍ഷം മോഷണം ഉള്‍പ്പെടെ 910 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ട്രെയിനിലെ ലേഡീസ് കോച്ചുകളില്‍ കയറുന്ന ചായക്കച്ചവടക്കാരെയും മറ്റ് കച്ചവടക്കാരെയും ഗൗരവമായി ശ്രദ്ധിക്കണമെന്ന് റെയില്‍വേ പൊലീസിന്റെ നിര്‍ദേശം. വനിതാ യാത്രക്കാര്‍ക്ക് ആത്മധൈര്യം നല്കാന് ട്രെയിനുകളില്‍ വനിതാ പൊലീസുകാര്‍ കുറവാണ്. ക്രൈം പ്രിവെന്‍ഷന്‍ ആന്‍ഡ് ഡിറ്റെക്ഷന്‍ സ്ക്വാഡ് (സി.പി.ഡി.എസ്) അടക്കം ട്രെയിനുകളില്‍ നിരീക്ഷണം നടത്തുന്നത് മാത്രമാണ് ആശ്വാസം.
വനിതാ കംപാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതയോടെ ഡ്യൂട്ടി ചെയ്യാന്‍ ബീറ്റ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറിഞ്ഞും അറിയാതെയും ലേഡീസ് കോച്ചില്‍ കയറുന്ന യാത്രക്കാരും ഉണ്ട്.
ലേഡീസ് ബറ്റാലിയന് രൂപവല്‍ക്കരിക്കാനുള്ള ആലോചന പാതിവഴിയിലാണ്. ഒറ്റയ്ക്കുള്ള യാത്രയില്‍ വനിതകളെ സഹായിക്കാന്‍ റെയില്‍വേ നടപ്പാക്കിയ മേരി സഹേലി (എന്റെ കൂട്ടുകാരി) പദ്ധതി ഇപ്പോള്‍ കടലാസില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.