അടിമാലിയിൽ വയോധികയുടെ കഴുത്തറുത്ത് കൊന്ന പ്രതികളെ കുടുക്കിയത് ഒടിപിക്കായി നൽകിയ മൊബൈൽ നമ്പർ

ഇടുക്കി ; അടിമാലിയിൽ വയോധികയുടെ കഴുത്തറുത്ത് കൊന്ന പ്രതികളെ കുടുക്കിയത് സ്വർണം പണയംവെച്ച ധനകാര്യസ്ഥാപനത്തിൽ ഒടിപിക്കായി നൽകിയ മൊബൈൽ നമ്പർ. മോഷണമുതൽ പണയം വയ്ക്കാനായി ഇവർ എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നൽകിയ വിവരങ്ങൾ മുഴുവൻ തെറ്റായിരുന്നു. 

പക്ഷെ അവിടെ പണം കിട്ടാൻ ഒടിപി വേണമെന്ന് അറിയിച്ചതോടെ മൊബൈൽ നമ്പർ നൽകി. കേസിന്റെ അന്വേഷണത്തിനൊടുവിൽ ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത്.

അടിമാലി നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) ആണ് കൊല്ലപ്പെട്ടത്. കേസിൽ രണ്ട് പേരാണ് പിടിയിലായത്. കൊല്ലം കിളികൊല്ലൂർ സ്വദേശി കെ ജെ അലക്സ്, കവിത എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മോഷണത്തിന് ശേഷം അവിടെ നിന്ന് കടന്നുകളഞ്ഞ ഇവരെ പാലക്കാട് നിന്നാണ് പിടികൂടിയത്

കഴിഞ്ഞ ദിവസമായിരുന്നു ഫാത്തിമയെ ഇവർ കൊലപ്പെടുത്തിയത്. വീട് വാടകയ്ക്ക് എടുക്കാനെന്ന പേരിലായിരുന്നു അലക്‌സും കവിതയും അടിമാലിയിൽ ചെന്നത്. തുടർന്ന് ഫാത്തിമ കാസിമിന്റെ വീട്ടിലെത്തിയ പ്രതികള്‍ സ്വർണമാല മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെ വയോധികയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൂടാതെ കൊലപാതകത്തിന് ശേഷം മുറിക്കുള്ളില്‍ മുളക് പൊടി വിതറി തെളിവുകള്‍ നശിപ്പിക്കാനും ഇവർ ശ്രമിച്ചിരുന്നു. മോഷ്‌ടിച്ച സ്വർണ മാല അടിമാലിയിൽ തന്നെ പണയം വച്ച ശേഷമാണ് ഇവർ പാലക്കാടേക്ക് കടന്നത്. സ്ഥാപനത്തിൽ വിവരങ്ങളെല്ലാം തെറ്റായി നൽകിയെങ്കിലും ഒടിപിക്കായി അവർ അവിടെ കൊടുത്ത മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !