ചെന്നൈ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജ ആരാധകരെ കബളിപ്പിച്ചിരുന്നു. ചിദംബരം സ്റ്റേഡിയം ഒന്നാകെ എം എസ് ധോണിക്ക് വേണ്ടി ആര്പ്പുവിളിച്ചുകൊണ്ടിരിക്കെ ജഡേജ ബാറ്റ് ചെയ്യാന്‍ വരുന്ന രീതിയില്‍ ഭാവിക്കുകയായിരുന്നു.
17-ാം ഓവറിന് ശിവം ദുബെ പുറത്തായ ശേഷമാണ് ധോണി ക്രീസിലേക്ക് വരുന്നത്. ദുബെ പുറത്തായ ഉടനെ ആരാധകരെ കബളിപ്പിക്കാന്‍ വേണ്ടി ജഡേജ ചെറിയൊരു പണിയൊപ്പിച്ചു. സ്റ്റേഡിയം ധോണിക്ക് വേണ്ടി ആര്‍ത്തു വിളിക്കുന്നതിനിടെ ജഡേജ ബാറ്റുമായി ക്രീസിലേക്ക് ഇറങ്ങുന്നത് പോലെ ഭാവിച്ചു.
അതോടെ സ്റ്റേഡിയം നിശബ്ദമായി. ഇതോടെ ചിരിച്ചു കൊണ്ട് ജഡേജ പവലിയനിലേക്ക് തിരിച്ച് നടന്നു. പിന്നാലെ ധോണി ക്രീസിലേക്ക്. രംഗം കണ്ട് ഡഗ് ഔട്ടില്‍ ഉണ്ടായിരുന്നവര്‍ക്കും ചിരിയടക്കാനായില്ല. ഇതെല്ലാം ഒപ്പിച്ചത് ജഡേജയാണെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ധോണി തന്നെയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.