കൊച്ചി: വാക്കുതർക്കത്തിനിടെ സഹോദരൻ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുമ്പന്നം തൃക്കതൃ മഠത്തിപ്പറമ്പില്‍ അഖില്‍ (33) ആണ് ഇന്നലെ പുലർച്ചയോടെ മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. അനുജനായ അവിൻ എന്നു വിളിക്കുന്ന അമലാ(30)ണ് അഖിലിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചത്. ഗുരുതര പരിക്കേറ്റ അഖിലിനെ കളമശേരി മെഡിക്കല്‍ കോളജിലും പിന്നീട് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.ആക്രമണത്തിനുശേഷം സമീപത്തെ വീടിന്റെ മുകളില്‍ ഒളിച്ചിരുന്ന പ്രതിയെ അന്നു രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയാൻ ശ്രമിച്ച അമ്മ രുഗ്മിണിക്കും പരിക്കേറ്റിരുന്നു. രണ്ടു വർഷം മുന്‍പ് അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് അമല്‍.
ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തില്‍ കഴിയുകയാണ്. മദ്യപിച്ചുണ്ടായ വഴക്കിനിടെ 2022 ഫെബ്രുവരിയിലാണ് അമലിന്റെ അടിയേറ്റ് അച്ഛൻ കരുണാകരൻ മരിച്ചത്. അഖിലിന്റെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.