ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും.
മദ്യനയ അഴിമതിയുടെ കിങ്പിന്‍ ആണ് കെജരിവാളെന്ന് ഇഡി ആരോപിച്ചു. കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചില സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആലോചിക്കുന്നു. കെജരിവാളിന്റെ ഹര്‍ജി തള്ളണമെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആവശ്യപ്പെട്ടു
കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം'. 'ഞങ്ങള്‍ കുറ്റം ചെയ്യും, തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ പാടില്ല' എന്ന് പറയാന്‍ വിചാരണ തടവുകാര്‍ക്ക് അവകാശമില്ല. ഇത് തികച്ചും പരിഹാസ്യമാണ്,' അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
കെജരിവാളിനെ അറസ്റ്റ് ചെയ്തതിന്റെ ഏക ഉദ്ദേശം ആം ആദ്മി പാര്‍ട്ടിയെ അപമാനിക്കുക... നിര്‍ജീവമാക്കുക' എന്നായിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് അഭിഷേക് മനു സിങ് വി പറഞ്ഞു. ഇഡിയുടെ കയ്യില്‍ തെളിവുകളൊന്നുമില്ല. എഎപിയെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും സിങ് വി കുറ്റപ്പെടുത്തി..jpeg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.