ഡല്‍ഹി: പഞ്ചാബില്‍ നാലു സ്ഥാനാർഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പിസിസി അധ്യക്ഷൻ അമരീന്ദർ സിംഗ് ബ്രാർ(രാജാ വാറിംഗ്) ലുധിയാനയില്‍ മത്സരിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി സുഖ്ജിന്ദർ സിംഗ് രണ്‍ധാവ ഗുരുദാസ്പുരില്‍ ജനവിധി തേടും. വിജയ് ഇന്ദർ സിംഗ് സിംഗ്ല(അനന്ദ്പുർ സാഹിബ്), കുല്‍ബീർ സിംഗ് സിര(ഖദൂർ സാഹിബ്) എന്നിവരാണു മറ്റു സ്ഥാനാർഥികള്‍. സിറ്റിംഗ് എംപി ജസ്ബീർ സിംഗ് ഗില്ലിനെ മാറ്റിയാണ് കുല്‍ബീറിനെ സ്ഥാനാർഥിയാക്കിയത്.അനന്ദ്പുർ സാഹിബിലെ സിറ്റിംഗ് എംപി മനീഷ് തിവാരി ചണ്ഡിഗഡിലാണ് മത്സരിക്കുന്നത്.
ലുധിയാന എംപി രവ്നീത് സിംഗ് ബിട്ടു ബിജെപിയില്‍ ചേർന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് ഇതുവരെ 12 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഫിറോസ്പുരില്‍ മാത്രമാണ് ഇനി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ളത്. ലുധിയാനയില്‍ വാറിംഗ് ബിജെപിയിലെ രവ്നീത് ബിട്ടുവിനെ നേരിടും.
എഎപിയിലെ അശോക് പരാശർ പാപ്പി, അകാലി ദളിലെ രണ്‍ജീത് സിംഗ് ധില്ലൻ എന്നിവരാണു മറ്റ് എതിരാളികള്‍. 2019ല്‍ ഭട്ടിൻഡയില്‍ വാറിംഗ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സുഖ്ജിന്ദർ സിംഗ് രണ്‍ധാവ മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയാണ്. രാജസ്ഥാന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ രണ്‍ധാവ നാലു തവണ നിയമസഭാംഗമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.