കല്‍പ്പറ്റ: വയനാട്ടില്‍ നാടൻ തോക്കുമായി മൃഗവേട്ടയ്ക്കിറങ്ങിയ സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പേരെ മേപ്പാടി പോലീസ് പിടികൂടി.
തോണിച്ചാല്‍, കള്ളാടിക്കുന്ന് വീട്ടില്‍ മിഥുൻ, മാനന്തവാടി, കല്ലിയോട്ട് വീട്ടില്‍ കെ.കെ. ബാബു എന്നിവരെയാണ് മേപ്പാടി പൊലീസ് പിടികൂടിയത്. മാർച്ച് മൂന്നിനായിരുന്നു സംഭവം. നാടൻ തോക്ക് കൈവശം വെച്ച കേസിലാണ് അറസ്റ്റ്. സംഘത്തിലുണ്ടായിരുന്ന മുന്നാമൻ ഒണ്ടയങ്ങാടി സ്വദേശി ബാലചന്ദ്രനെ സംഭവദിവസം തന്നെ പിടികൂടിയിരുന്നു.വനംവകുപ്പാണ് ആദ്യം പ്രതികളെ പിടിച്ചത് പിന്നാലെ കേസ് പൊലീസിന് കൈമാറുകയായിരുന്നു. പോലീസ് തുടരന്വേഷണം നടത്തി വരവേ കേസില്‍ നാടകീയ സംഭവങ്ങളുമുണ്ടായി. സർക്കാർ ജോലിക്ക് കാത്തിരിക്കുന്ന മിഥുനെ രക്ഷിക്കാൻ വേണ്ടി അച്ഛനായ മണി കോടതിയില്‍ മുൻകൂർ ജാമ്യം തേടി.
അദ്ദേഹം മകനു വേണ്ടി സ്വയം കുറ്റമേല്ക്കുകയം ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇത് പൊളിയുകയായിരുന്നു. തുടർന്നാണ് മിഥുനെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.