ജയ്പൂർ: രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി. ശ്രീ ഗംഗാനഗറിലെ വീട്ടിലാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചതെന്ന് പോലീസ് അറിയിച്ചു.
യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രി മോർച്ചറിക്ക് പുറത്ത് യുവതിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധ പ്രകടനം നടത്തി. പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്നാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയതെന്ന് എസ്പി ശ്രീ ഗംഗാനഗർ ഗൗരവ് യാദവ് പറഞ്ഞു.സംഭവത്തില്‍ മാർച്ച് 25 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത ദിവസം, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. തുടർന്ന് മൂന്നാമനെയും പിടികൂടി. കുടുംബത്തിന്‍റെ ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടിയെടുക്കുമെന്നും എസ്പി യാദവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.