ഇന്ത്യൻ വംശജനായ മുൻ പ്രധാനമന്ത്രി ലിയോ വരദ്‌കറിൻ്റെ രാജിയെത്തുടർന്ന് അയർലണ്ടിൻ്റെ പുതിയ ടി ഷെക്ക് (പ്രധാന മന്ത്രി ) ആയി സൈമൺ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ, ടി ഷെക്ക് സൈമൺ ഹാരിസിൻ്റെ പുതിയ കാബിനറ്റ് നാമനിർദ്ദേശങ്ങൾ ഡെയിലിലെ ടിഡികൾ 87-68 വോട്ടുകൾക്ക് അംഗീകരിച്ചു.
അയര്‍ലണ്ടിന്റെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായിട്ടാണ് ഫിന ഗേല്‍ നേതാവ് സൈമണ്‍ ഹാരിസ് സ്ഥാനമേറ്റത്. ആദ്യമായി പാട്രിക് ഒഡോനോവനും പീറ്റർ ബർക്കും മന്ത്രിമാരായി.
ഫൈൻ ഗെയ്ൽ പാർട്ടിയുടെ മന്ത്രിസഭയിൽ കാബിനറ്റ് റോളുകൾ പുനഃക്രമീകരിച്ചു. ജൂനിയർ മന്ത്രിയായ പീറ്റർ ബർക്കിനെ എൻ്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെൻ്റ് മന്ത്രിയായും ജൂനിയർ മന്ത്രി പാട്രിക് ഒ'ഡോനോവനെ ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷൻ, സയൻസ് മന്ത്രിയായും ഹാരിസ് നാമനിർദ്ദേശം ചെയ്തു.
ഹെലൻ മക്കെൻ്റീ നീതിന്യായ മന്ത്രിയുടെ റോളിൽ തുടരുകയാണ്. പ്രത്യേക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഹിൽഡെഗാർഡ് നോട്ടൺ ചീഫ് വിപ്പായി തുടരുന്നു.
ജെന്നിഫർ കരോൾ മക്‌നീൽ ക്യാബിനറ്റ് വകുപ്പിലും വിദേശകാര്യ വകുപ്പിലും സഹമന്ത്രിയായും യൂറോപ്യൻ യൂണിയൻ കാര്യങ്ങളുടെ പ്രത്യേക ഉത്തരവാദിത്തത്തോടെയും പ്രതിരോധ വകുപ്പിൽ സഹമന്ത്രിയായും പ്രവർത്തിക്കും.
ശേഷിക്കുന്ന മന്ത്രിമാരെ വരും ദിവസങ്ങളിൽ അറിയിക്കും. ടിഡിമാരായ അലൻ ഡിലൻ, ഈമർ ഹിഗ്ഗിൻസ്, കോം ബർക്ക് എന്നിവരെ ജൂനിയർ റാങ്കിലേക്ക് ഉയർത്താം.
കാബിനറ്റ് മന്ത്രിമാർ അവരുടെ ഓഫീസ് മുദ്രകൾ ഐറിഷ് പ്രസിഡൻ്റ് മൈക്കൽ ഡി ഹിഗ്ഗിൻസിൽ നിന്ന് സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.