തൃശൂർ സിറ്റി പോലീസ് കമ്മീഷണറും പൂരം കലക്കാൻ കച്ചകെട്ടിയിറങ്ങിയവരും കോടതി കയറേണ്ടി വരും..ഗോപാലകൃഷ്‌ണൻ വക്കീൽ പുറകെയുണ്ട്..

അർജുൻ ✍️

തൃശൂർ :അല്ലങ്കിലും പൂരം കഴിഞ്ഞേ തൃശൂര് കാർക്ക് എന്തുമുള്ളു..ഇത്തവണത്തെ പൂരത്തിന് മുൻപും പൂരത്തിനും കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് കുളം കലക്കാൻ വന്നവർതന്നെ മുൻ കാലങ്ങളിലും ഇതേ തോന്ന്യവാസങ്ങൾക്ക് ശ്രമിച്ചവരാണ് എന്നതാണ് വസ്തുത..

തൃശൂർ പൂരത്തിന്റെ വികാരം അറിയണമെങ്കിൽ തൃശൂർക്കാരൻ തന്നെയാവണം, അല്ലങ്കിൽ നല്ലൊരു ഭക്തനാവണം..ഇത് രണ്ടുമല്ലാത്തവർക്ക് കുടമാറ്റത്തിലെ രാം ലല്ല കണ്ട് മതേതര കുരുപൊട്ടി ഗൂഢാലോചന ചിന്തിച്ച് അന്തിക്ക് തേക്കിൻ കാട് മൈതാനിയിൽ നക്ഷത്രമെണ്ണി കിടക്കാം..

ഇപ്പോഴിതാ പൂരം അലങ്കോലമാക്കൻ ശ്രമിച്ചവരെ വിടാതെ പിടിച്ചിരിക്കുകയാണ് തൃശൂർ കാരനും ബിജെപി സംസ്ഥാന വൈസ്പ്രെസിഡന്റുമായ അഡ്വ;ബി ഗോപാലകൃഷ്ണൻ..

പൂരത്തിന് നിയത്രണങ്ങൾ അടിച്ചേൽപ്പിച്ച് പൂര പ്രേമികളെയും തൃശൂര് കാരേയും ആവോളം ബുദ്ധിമുട്ടിച്ച തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടു കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അഡ്വ.ബി ഗോപാലകൃഷ്ണൻ എന്ന തൃശൂര് കാരുടെ സ്വന്തം ഗോപുവേട്ടൻ..

കമ്മീഷണർ ഒരു ടൂൾ മാത്രമാണെന്നും അദ്ദേഹത്തെ പൂരം കലക്കാൻ പ്രേരിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തതിന് പിന്നിൽ മറ്റൊരു അദൃശ്യ ശക്തിയുണ്ടെന്നും ആ അദൃശ്യ ശക്തിയെ കണ്ടെത്തുക എന്നത് ഗവണ്മെന്റ് അന്വേഷണം കൊണ്ട് പര്യാപത മല്ലന്നും ബി ഗോപലകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു. 

കമ്മീഷണർക്ക് എതിരെ നിയമ നടപടി സ്വീകരികച്ച് അദ്ദേഹത്തിന് നിർദ്ദേശം നൽകിയും സമ്മർദ്ദപ്പെടുത്തിയും പിന്നിൽ നിന്ന് നിയന്ത്രിച്ചവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ടതുണ്ട്.

ആ അന്വേഷണം ഗവണ്മെന്റ് തലത്തിൽ നടത്തിയാൽ കുറ്റവാളികളെയും ഗൂഢാലോചനക്കാരെയും  നിയമത്തിനു മുൻപിൽ കൊണ്ടുവരാനാവില്ലന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പൂരം കലക്കാൻ ക്വട്ടേഷൻ എടുത്ത കമീഷണർക്ക് എതിരെ എഫ്ഐആർ ഇട്ട് നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ ബി ഗോപാല കൃഷ്ണൻ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിരിക്കുന്നത്..

തൃശൂര് കാരുടെ പൂരമെന്ന വികാരത്തെ അടിച്ചമർത്താൻ നടന്ന ശ്രമങ്ങളെ രാത്രിക്ക് രാത്രികൊണ്ട് പൊളിച്ചടുക്കി കയ്യടി നേടിയ തൃശൂർ ലോക്സഭ സ്ഥാനാർഥി സുരേഷ് ഗോപിയും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി ഗോപാലകൃഷ്‍ണനും മുൻപിൽ രാത്രിയിൽ കൂർക്കം വലിച്ചുറങ്ങി രാവിലെ ചാനലുകൾക്ക് മുൻപിൽ അധര വ്യായാമം നടത്തിയ കിങ്ങിണി കുട്ടന്മാർ ഒന്നുമല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു..

അല്ലങ്കിലും ചെന്ന് വാങ്ങില്ല... കൊണ്ടുചെന്ന് കൊടുക്കില്ല... കൊണ്ടുവന്നാൽ വിടില്ല.. അതാണ് ഗോപാലകൃഷ്ണൻ വക്കീലിന്റെ ലൈൻ...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !