തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുമ്പോഴും കേന്ദ്ര സർക്കാർ കണ്ണടച്ചിരുന്നു.. ബാബ രാം ദേവിന്റെ തട്ടിപ്പ് പ്രസ്ഥാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.

ന്യൂഡൽഹി: പതഞ്ജലിയുടെ വ്യാജ പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.

കോടതിയലക്ഷ്യക്കേസിൽ നേരിട്ട് ഹാജരായ പതഞ്ജലി ആയുർവേദയുടെ സഹസ്ഥാപകൻ ബാബ രാംദേവ്, മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ എന്നിവർ നൽകിയ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നിരുപാധികം നേരിട്ട് മാപ്പുപറയാൻ ബാബ രാംദേവിനെ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. 

ഹൃദയത്തിൽ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, ഇരുവരും സമർപ്പിച്ച സത്യവാങ്‌മൂലം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചത്. 

പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്. 

പതഞ്ജലിയുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈകോർത്ത് പ്രവർത്തിക്കുന്നെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. 

പതഞ്‌ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുമ്പോഴും കേന്ദ്ര സർക്കാർ കാഴ്ചക്കാരായി കണ്ണടച്ചിരുന്നത് ആശ്ചര്യപ്പെടുത്തുന്നതായി കോടതി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !